head1
head3

‘ജയ് ഭീം’ ലാഭത്തില്‍ നിന്ന് ഒരു കോടി രൂപ ആദിവാസി കുട്ടികളുടെ പഠനത്തിനായി നല്‍കി സൂര്യയും ജ്യോതികയും

‘ജയ് ഭീം’ എന്ന പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി സൂര്യയും ജ്യോതികയും. തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരദമ്പതികള്‍ സംഭാവന നല്‍കിയത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിദ്ധ്യത്തില്‍ റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവിനും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങള്‍ക്കും ചെക്ക് കൈമാറി. ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ആയ സൂര്യയുടെ ‘ജയ് ഭീം’.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ രജിഷ വിജയന്‍, ലിജോമോള്‍ ജോസ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കെ. മണികണ്ഠന്‍, പ്രകാശ് രാജ്, ഗുരു സോമസുന്ദരം, റാവോ രമേശ്, എം.എസ്. ഭാസ്‌കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജ്ഞാനവേല്‍ ആണ് സംവിധാനവും തിരക്കഥയും.

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിര്‍മാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സൂരരൈ പോട്ര് എന്ന സിനിമയ്ക്കു ശേഷം സൂര്യയുടേതായി ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ജയ് ഭീം’.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.