രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സമൂഹവും ഭക്ത്യാദരപൂര്‍വ്വം ആചരിക്കുന്നു.
2022 ഏപ്രില്‍ 10 ഞായറാഴ്ച ഓശാന തിരുകര്‍മ്മങ്ങള്‍ അയര്‍ലണ്ടിലെ എല്ലാ കുര്‍ബാന സെന്ററുകളിലും നടത്തപ്പെടും. വിശുദ്ധ കുര്‍ബനയും, കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടായിരിക്കും.
മറ്റു ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലും ഓശാന തിരുനാളോട് കൂടി ഇന്ന് വിശുദ്ധ തിരുകർമ്മങ്ങൾ ആരംഭിക്കും.
കോര്‍ക്കില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കോര്‍ക്ക് എസ് എം എ വില്‍ട്ടണിലെ സെന്റ് ജോസഫ്സ് പള്ളിയില്‍ ത്രിദിന നോമ്പ് കാല ധ്യാനത്തിനും തുടക്കമാവും
ഗോള്‍വേ ,ലീമെറിക്ക് എന്നി സഭാ കേന്ദ്രങ്ങളിലും സമീപ കുര്‍ബാന സെന്ററുകളിലും ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഡബ്ലിനിലെ വിവിധ കുര്‍ബാന സെന്ററുകളിലെ തിരുകര്‍മ്മങ്ങള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു
Athy St. Michael the Archangel Church 02:00 PM
Beaumont Church of the Nativity of Our Lord 04:00 PM
Blackrock Church of the Guardian Angels 03:00 PM
Blanchardstown Church of the Sacred Heart of Jesus, Huntstown 09:00 AM
Bray St. Fergal’s Church 02:30 PM
Inchicore Our Lady of the Holy Rosary of Fatima Church, Rialto 11:30 AM
Lucan Divine Mercy Church 03:30 PM
Navan Church of the Assumption of Our Lady, Walterstown 11:30 AM
Phibsborough St. Peter’s Church 02:00 PM
Swords St Finian’s Church, River Valley 03:00 PM
Tallaght Church of the Incarnation, Fettercairn 11:30AM
എറണാകുളം അതിരൂപതയിലും ഏകീകൃത കുര്‍ബാന ക്രമത്തിന്റെ തുടക്കമായി
എറണാകുളം: സെന്റ് മേരീസ് ബസലിക്കയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്. എറണാകുളം അതിരൂപതയിലും ഇതോടെ ഏകീകൃത കുര്‍ബാന ക്രമത്തിന്റെ തുടക്കമായി.
എറണാകുളം അതിരൂപതയിലെ മിക്ക പള്ളികളിലും സഭാ തീരുമാനത്തിന് വിധേയരാവാതെ മുന്‍ ക്രമത്തിലുള്ള കുര്‍ബാനക്രമാണ് വൈദീകര്‍ അര്‍പ്പിച്ചത്.മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിലടക്കം ,നിരവധി ദേവാലയങ്ങളിൽ സഭയോടൊത്ത് ഏകീകൃത കുർബാന ക്രമത്തിലുള്ള തിരുകർമ്മങ്ങൾ നടത്തപ്പെട്ടു.
ബിഷപ്പ് കരിയിലിനെയും ഏകീകൃത കുര്‍ബാനയില്‍ പങ്കു ചേരുന്നതില്‍ നിന്നും വിമതര്‍ തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിന്നീട് എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,ബിഷപ്പ് കരിയിനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി.
ഫോട്ടോ :എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തിയ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മുമ്പില്‍ വിശദീകരണവുമായി ബിഷപ്പ് കരിയില്‍


Comments are closed.