head3
head1

കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി സ്ഥിരികരിച്ചു; ജാഗ്രത പാലിക്കണമെന്ന് കൃഷി വകുപ്പ്

കാര്‍ലോ :കാര്‍ലോയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതായി കൃഷി വകുപ്പ് സ്ഥിരീകരിച്ചു.രോഗബാധ പടരുന്നത് തടയുന്നതിന് ഹോള്‍ഡിംഗിന് ചുറ്റും വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഫാമിന് ചുറ്റും 3 കിലോമീറ്റര്‍ സംരക്ഷണ മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായി നിശ്ചയിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ബയോസെക്യൂരിറ്റി ഉത്തരവ് പുറത്തിറക്കി.പകര്‍ച്ചവ്യാധിയാണെങ്കിലും പൊതുജനാരോഗ്യത്തിന് അപകടസാധ്യത വളരെ കുറവാണെന്ന് എച്ച്എസ്ഇയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും പറഞ്ഞു.എന്നിരുന്നാലും, രോഗബാധിച്ചതോ ചത്തതോ ആയ കാട്ടുപക്ഷികളെ കൈകാര്യം ചെയ്യരുതെന്നും ഏജന്‍സികള്‍ അറിയിച്ചു.

ഫാമുകളിലും മറ്റും പക്ഷിപ്പനി പടരുന്നത് 2023ന് ശേഷം ആദ്യമായാണ്. ഈ വര്‍ഷം ഫോട്ട വൈല്‍ഡ്‌ലൈഫ് പാര്‍ക്കിലെ 12 എണ്ണം ഉള്‍പ്പെടെ അയര്‍ലണ്ടില്‍ 40ലധികം കാട്ടുപക്ഷികളെ രോഗം ബാധിച്ചിരുന്നു.തുടര്‍ന്ന് ഫോട്ട താല്‍ക്കാലികമായി അടച്ചുപൂട്ടി.ഈ വര്‍ഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെയും യുകെയിലെയും കോഴികളില്‍ പക്ഷിപ്പനി കണ്ടെത്തിയിരുന്നു.

ടര്‍ക്കികളുടെ വിലകളെ പകര്‍ച്ചവ്യാധി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐഎഫ്എ) പൗള്‍ട്രി കമ്മിറ്റി ചെയര്‍മാനായ നിഗല്‍ സ്വീറ്റ്മാന്‍ പറഞ്ഞു.എന്നിരുന്നാലും കോഴി കര്‍ഷകര്‍ക്ക് ആശങ്കാജനകമായ സമയമാണിതെന്നും ജൈവസുരക്ഷാ നടപടികള്‍ തുടരണമെന്നും സ്വീറ്റ്മാന്‍ പറഞ്ഞു.പക്ഷി ഇന്‍ഫ്ലുവന്‍സയുടെ ഭീഷണിക്കെതിരെ ഏറ്റവും മികച്ച പ്രതിരോധം കര്‍ശനമായ ജൈവസുരക്ഷയാണെന്ന് കൃഷി മന്ത്രി മാര്‍ട്ടിന്‍ ഹെയ്ഡണ്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.