head3
head1

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

അടൂര്‍ :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അടൂരില്‍ നിന്ന് രണ്ടു തവണ നിയമസഭയിലെത്തി.

രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളില്‍ തിളങ്ങിയ വ്യക്തിത്വം കൂടിയാണ് തെന്നല ബാലകൃഷ്ണപിള്ള. 1931 മാര്‍ച്ച് 11 ന് ശ്രീ എന്‍ ഗോപാല പിള്ളയുടെയും ശ്രീമതി എന്‍ ഈശ്വരി അമ്മയുടെയും മകനായി ശൂരനാട്ട് ജനനം. 1963 ജൂലൈ 3 ന് ഭാര്യ ശ്രീമതി സതീദേവിയെ വിവാഹം കഴിച്ചു. വില്ലേജ് സര്‍വീസ് സൊസൈറ്റി, ശൂരനാട്, കൊല്ലം, എഞ്ചിനീയറിംഗ് ടെക്‌നീഷ്യന്‍സ് കോപ്പറേറ്റീവ് സൊസൈറ്റി, കൊല്ലം, ജില്ലാ സഹകരണ ബാങ്ക്, പത്തനംതിട്ട ജില്ല,വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി, പുളിക്കുളം, ശൂരനാട്, കൊല്ലം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി, ശൂരനാട് നോര്‍ത്ത്, കൊല്ലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി, കുന്നത്തൂര്‍, കൊല്ലം,ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ പ്രസിഡണ്ടായും , കൊല്ലം; ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള നിയമസഭയില്‍ അംഗമായിരുന്നു. 1981-92 കേരള പ്രദേശ് കോണ്‍ഗ്രസ് (ഐ) കമ്മിറ്റി (കെപിസിസി) ജനറല്‍ സെക്രട്ടറിയായി. 1991 ജൂലൈയില്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991 സെപ്റ്റംബര്‍ മുതല്‍ 1993 ഡിസംബര്‍ വരെ റബ്ബര്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചു. 1992 ഏപ്രില്‍ 1992 മെയ് 1992 മുതല്‍ മെയ് 1997 വരെയും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ അംഗം. 2005 ഡിസംബര്‍ മുതല്‍ തിരുവനന്തപുരം സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ അംഗം. 1993 ഏപ്രില്‍ 1998 ഏപ്രില്‍ 1993 മുതല്‍ ഏപ്രില്‍ 1998 വരെ നഗര-ഗ്രാമ വികസന കമ്മിറ്റി അംഗം. 1994 ജനുവരി മുതല്‍ നഗര-ഗ്രാമ വികസന മന്ത്രാലയത്തിലെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.