head3
head1

നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, വ്യോമയാന മേഖല പ്രതിസന്ധിയില്‍

സിയോള്‍/ലണ്ടന്‍: ഇറാനിലെ ,ഇസ്രായേലി ആക്രമണങ്ങളെത്തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യോമയാന മേഖല നിശ്ചലമായി. മിഡില്‍ ഈസ്റ്റിലെ ഭൂരിഭാഗം വിമാനക്കമ്പനികളും നൂറുകണക്കിന്  വിമാനങ്ങള്‍ റദ്ദാക്കുകയോ. വഴിതിരിച്ചുവിടുകയോ ചെയ്തു.ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം അടച്ചുപൂട്ടി.

ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇസ്രായേലിലെ എല്‍ ആല്‍ എയര്‍ലൈന്‍സ് (ഇലാല്‍ .ടി എ),എയര്‍ ഫ്രാന്‍സ് കെ എല്‍ എം എന്നിവ അറിയിച്ചു.ബജറ്റ് കാരിയറുകളായ റയ്നെയര്‍ ,വിസ്സ്,ഡെല്‍റ്റ എയര്‍ ലൈന്‍സ് എന്നിവ ഓഗസ്റ്റ് അവസാനം വരെ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അടുത്ത 72 മണിക്കൂര്‍ നേരത്തേക്ക് ചില വിമാനങ്ങള്‍ റീ-റൂട്ട് ചെയ്തതായി വിസ്സ് പറഞ്ഞു. ഇസ്രായേലി എയര്‍ലൈനുകളായ ഇ എല്‍ എ എല്‍, ഐഎസ് ആര്‍ എ ഐ ആര്‍ എന്നിവ വിമാനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റി.ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍ എന്നിവയ്ക്ക് മുകളിലുള്ള വ്യോമാതിര്‍ത്തി ശൂന്യമാണെന്നും പകരം സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ മാറിയിട്ടുണ്ടെന്നും ഫ്ളൈറ്റ് റഡാര്‍ ഡാറ്റകള്‍ പറയുന്നു.

യൂറോപ്പിലേക്കും തിരിച്ചുമുള്ള 1,800 വിമാനങ്ങളെ ആക്രമണം ബാധിച്ചെന്ന് യൂറോകണ്‍ട്രോള്‍ പറയുന്നു. ഏകദേശം വിമാനങ്ങള്‍ 650 റദ്ദാക്കി. യുദ്ധത്തെ തുടര്‍ന്ന് റഷ്യയുടെയും ഉക്രേനിയയുടെയും വ്യോമാതിര്‍ത്തി അടച്ചിട്ടതോടെ, യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മിഡില്‍ ഈസ്റ്റ് പ്രധാന റൂട്ടായി മാറിയിരുന്നു.മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരിവിപണിയും കൂപ്പുകുത്തി. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉടമയായ ഐഎജിയുടെ ഓഹരികളുടെ മൂല്യം 4.6% കുറഞ്ഞു.ഡെല്‍റ്റ എയര്‍ ലൈന്‍സ് (ഡിഎഎല്‍.എന്‍) 4% ,റയ്നെയര്‍ (ആര്‍വൈഎ.ഐ) 3.5% എന്നിങ്ങനെയും ഓഹരികളിടിഞ്ഞു.

മെയ് 4 മുതൽ തന്നെ യെമനിലെ ഹൂത്തി വിമതര്‍ ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചതിനെത്തുടര്‍ന്ന് വിവിധ ആഗോള വിമാനക്കമ്പനികള്‍ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.ഇറാന്‍ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് മീഡിയയും പൈലറ്റുമാര്‍ക്കുള്ള അറിയിപ്പുകളും പറയുന്നു.

യൂറോപ്പ്, വടക്കേ അമേരിക്കന്‍ വിമാനങ്ങളില്‍ ഇറാന് മുകളിലൂടെയുള്ള എയര്‍ ഇന്ത്യ, ന്യൂയോര്‍ക്ക്, വാന്‍കൂവര്‍, ചിക്കാഗോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ നിര്‍ത്തിവെയ്ക്കുകയോ ചെയ്തു.ജര്‍മ്മനിയുടെ ലുഫ്താന്‍സ ടെഹ്‌റാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എമിറേറ്റ്‌സ് റദ്ദാക്കി.ഖത്തര്‍ എയര്‍വേയ്‌സ് ഇറാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയവയുടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ ദിശ മാറ്റുകയോ ചെയ്തു. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള 15-16 എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിമാറിയിരിക്കുകയാണ്.

ഇറാഖ് വ്യോമാതിര്‍ത്തി അടച്ചുപൂട്ടി .വിമാനത്താവളങ്ങളിലെ എല്ലാ ഗതാഗതവും നിര്‍ത്തിവച്ചതായി ഇറാഖി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേലിനും ഇറാഖിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജോര്‍ദാനും മണിക്കൂറുകള്‍ക്ക് ശേഷം വ്യോമാതിര്‍ത്തി അടച്ചു.ജൂണ്‍ 26 വരെ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്താന്‍ റഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി റോസാവിയറ്റ്സിയ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.