head3
head1

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സഹായത്തെ ബാധിച്ചേക്കുമെന്ന് ധനമന്ത്രി

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച സന്തോഷകരമാണ്.എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സഹായത്തെ അത് ബാധിക്കുമോയെന്നാണ് ആശങ്ക. കഴിഞ്ഞ വര്‍ഷം പാന്‍ഡെമിക്ക് പ്രതിസന്ധികളെല്ലാം നേരിട്ടിട്ടും വളര്‍ച്ച നേടിയ ഏക സമ്പദ് വ്യവസ്ഥ അയര്‍ലണ്ടിന്റേതാണ്. ധനസഹായ വിതരണത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യം ശ്രദ്ധിക്കില്ലെങ്കിലും മറ്റ് രാജ്യങ്ങള്‍ ഇക്കാര്യമുന്നയിക്കാനിടയുണ്ടെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ വെളിപ്പെടുത്തി.

വളരുന്ന സമ്പദ് വ്യവസ്ഥയെന്നാല്‍ അതിനര്‍ഥം യൂറോപ്യന്‍ യൂണിയന്‍ സഹായം കുറയുമെന്നാണ് ധനമന്ത്രി വ്യക്തമാക്കി.യൂണിയന്റെ കോവിഡ് റിക്കവറി ഫണ്ടില്‍ നിന്നുള്ള അയര്‍ലണ്ട് വിഹിതം കുറയും. കാരണം മൊത്തം ആഭ്യന്തര ഉല്‍പ്പന്നം (ജിഡിപി) ഉപയോഗിച്ചാണ് ഇത് കണക്കാക്കപ്പെടുന്നത്. ലെപ്രേചൗണ്‍ ഇക്കണോമിക്സ് എന്നു വിളിക്കുന്ന ഈ ഇഫക്റ്റ് കാണ്ട് അര്‍ത്ഥമാക്കുന്നത് അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ ലഭിക്കുന്നത് താരതമ്യേന ചെറിയ തോതിലായിരിക്കുമെന്നാണ്.

യൂറോപ്യന്‍ യൂണിയന്റെ 672 ബില്യണ്‍ യൂറോയുടെ പാന്‍ഡെമിക് റിക്കവറി ഫണ്ടില്‍ നിന്നും ഗ്രാന്റുകളും വായ്പകളും ചേര്‍ന്ന് 853 മില്യണ്‍ യൂറോയാണ് ഐറിഷ് സര്‍ക്കാരിന് വാഗ്ദാനം ചെയ്തിരുന്നത്. വളര്‍ച്ചാ നിരക്ക്, ജനസംഖ്യ, തൊഴിലില്ലായ്മ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് വീതം വെച്ചത്.

2020ല്‍ അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്‍ വളര്‍ച്ചാ നിരക്കിനെ തോല്‍പ്പിച്ചു.അതിനാല്‍ മറ്റ് രാജ്യങ്ങള്‍ക്കുള്ള തോതില്‍ ധനസഹായം ലഭിക്കണമെന്നില്ല-ധനമന്ത്രി പറഞ്ഞു.യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ശൈത്യകാല റിപ്പോര്‍ട്ടനുസരിച്ച് വളര്‍ന്ന യൂറോപ്യന്‍ യൂണിയനിലെ ഒരേയൊരു സമ്പദ്വ്യവസ്ഥ അയര്‍ലണ്ട് മാത്രമായിരുന്നു.

ബഹുരാഷ്ട്ര കയറ്റുമതിയുടെ പശ്ചാത്തലത്തില്‍ 2020ല്‍ അയര്‍ലണ്ടില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 3 ശതമാനം ഉയര്‍ന്നു. അതേസമയം,യൂറോപ്യന്‍ യൂണിയനില്‍ ഇത് ശരാശരി 6.3 ശതമാനം കുറഞ്ഞു. ജിഡിപി അയര്‍ലണ്ടിന്റെ ആഭ്യന്തര സമ്പത്തിന്റെ മോശം അളവുകോലായി കണക്കാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മെട്രിക്കാണ് ഇത്.


നമ്മള്‍ വളരെ ടാര്‍ഗെറ്റുചെയ്യപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, യൂറോപ്യന്‍ യൂണിയന്റെ റിക്കവറി ഫണ്ടില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ടിന്റെ സ്വീകര്‍ത്താക്കള്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും കുറഞ്ഞത് നിരവധി മേഖലകളിലോ പ്രോജക്റ്റുകളിലോ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ ഫണ്ടിംഗ് ഉപയോഗപ്പെടുത്തേണ്ടി വരും. ‘

യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിംഗിന് മുമ്പ് രാജ്യങ്ങള്‍ ഇതുസംബന്ധിച്ച ദേശീയ പദ്ധതികള്‍ കമ്മീഷന് സമര്‍പ്പിക്കുകയും ബോണ്ട് മാര്‍ക്കറ്റുകളില്‍ അധിക പണം സ്വരൂപിക്കാന്‍ അനുവദിക്കുന്ന യൂണിയന്‍ നിയമത്തിന്റെ അംഗീകാരം നേടുകയും വേണം.

ഫണ്ടിന് കീഴിലുള്ള അയര്‍ലണ്ടിന്റെ കൃത്യമായ വിഹിതം – റിക്കവറി ആന്‍ഡ് റീസൈലന്‍സ് ഫെസിലിറ്റി എന്നാണ് അറിയപ്പെടുന്നത്. 2022 ജൂണില്‍ യൂറോപ്യന്‍ യൂണിയന്‍ അന്തിമ ജിഡിപി ഡാറ്റ പുറത്തുവിടുമ്പോള്‍ മാത്രമേ അത് എത്രയാണെന്ന് അറിയാന്‍ കഴിയൂ.ആ പണത്തിന്റെ സിംഹഭാഗവും ഈ വര്‍ഷാവസാനത്തോടെ അടയ്ക്കാനുള്ള ഫണ്ട് കണ്ടെത്തുകയും വേണം വേണം- ധനമന്ത്രി വ്യക്തമാക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.