head1
head3

പുടിനും ,ട്രമ്പും ഒന്നിക്കുന്നു, ഉക്രൈയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീവ്രശ്രമങ്ങള്‍

വാഷിംഗ്ടണ്‍ : ഉക്രൈയ്ന്‍ യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന് സൂചന നല്‍കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉടനാരംഭിക്കാന്‍ പുടിന്‍ സമ്മതിച്ചതായി ട്രമ്പ് പറഞ്ഞു.ട്രമ്പുമായി അര്‍ത്ഥവത്തായ സംഭാഷണം നടത്തിയതായി ഉക്രൈയിന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആഴ്ച നടന്ന തടവുകാരുടെ കൈമാറ്റത്തിന് ശേഷമാണ് ട്രമ്പ്-പുടിന്‍ ബന്ധം ഉടലെടുത്തത്. മോസ്‌കോയില്‍ യു എസ് അധ്യാപകന്‍ മാര്‍ക്ക് ഫോഗലിനെ മോചിപ്പിച്ചപ്പോള്‍ വാഷിംഗ്ടണ്‍ റഷ്യന്‍ ക്രിപ്‌റ്റോകറന്‍സി കിംഗ്പിന്‍ അലക്‌സാണ്ടര്‍ വിന്നിയെയാണ് പകരം നല്‍കിയത്.മണിക്കൂറിലേറെ നീണ്ട സംഭാഷണമാണ് ട്രമ്പും പുടിനുമായി ഫോണില്‍ നടത്തിയത്.

ട്രമ്പും പുടിനും സംസാരിച്ചത് ഒന്നരമണിക്കൂര്‍

യു എസും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ അസാധാരണമായ മാറ്റമാണിതെന്ന് വിലയിരുത്തപ്പെടുന്നു. പുടിനും ട്രമ്പും തമ്മിലുള്ള ഫോണ്‍ കോള്‍ ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു.ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുവെന്ന ഇരു നേതാക്കളും പറഞ്ഞതായി ക്രെംലിന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റിനെ പുകഴ്ത്തി ട്രമ്പ്

ട്രൂത്തിലെ പോസ്റ്റില്‍ റഷ്യന്‍ പ്രസിഡന്റിനെ ട്രമ്പ് പ്രശംസിച്ചു.പുടിനുമായി ദീര്‍ഘവും വളരെ ഫലപ്രദവുമായ സംഭാഷണം നടത്തിയെന്ന് ട്രമ്പ് പറഞ്ഞു.രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ രണ്ടാളും ധാരണയായെന്നും ഇദ്ദേഹം പറഞ്ഞു.ഉക്രൈയ്ന്‍ സംഘര്‍ഷത്തിന് ദീര്‍ഘകാല പരിഹാരം സാധ്യമാണെന്ന് പുടിന്‍ ട്രമ്പിനോട് പറഞ്ഞു. യു എസ് പ്രസിഡന്റിനെ മോസ്‌കോയിലേക്ക് പുടിന്‍ ക്ഷണിച്ചതായി ക്രെംലിനും വിശദീകരിച്ചു.
ലക്ഷക്കണക്കായ യുദ്ധമരണങ്ങള്‍ തടയാന്‍ ആഗ്രഹിക്കുന്നതായി ട്രമ്പ് പറഞ്ഞു.

യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സി ഐ എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്സ്, മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരോട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് ട്രമ്പ് പറഞ്ഞു. ഇത് വിജയിക്കുമെന്നാണ് തോന്നുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

അര്‍ത്ഥപൂര്‍ണ്ണായ സംഭാഷണം നടന്നെന്ന് സെലന്‍സ്‌കി

ട്രമ്പുമായി അര്‍ത്ഥപൂര്‍ണ്ണായ സംഭാഷണം നടത്തിയെന്ന് സെലന്‍സ്‌കി വെളിപ്പെടുത്തി.റഷ്യയുടെ മൂന്ന് വര്‍ഷത്തെ അധിനിവേശം അവസാനിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായും സെലെന്‍സ്‌കി പറഞ്ഞു.സമാധാനം കൈവരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് വളരെ സമയം സംസാരിച്ചു. ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയറിയിച്ചെന്നും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു,

പുടിനുമായുള്ള സംഭാഷണത്തെക്കുറിച്ച് ട്രമ്പ് അറിയിച്ചെന്ന് സെലെന്‍സ്‌കി പറഞ്ഞു.റഷ്യയെയും പുടിനെയും സമാധാനത്തിലേക്ക് നയിക്കാന്‍ അമേരിക്കയുടെ ശക്തി മതിയെന്ന് വിശ്വസിക്കുന്നു.

സമാധാനം ഉറപ്പാക്കണം

ന്യായമായ സമാധാനത്തോടെയാകണം യുദ്ധം അവസാനിക്കേണ്ടതെന്ന് സെലെന്‍സ്‌കി ട്രംപിനോട് ആവശ്യപ്പെട്ടതായി ഉക്രൈയ്‌നിന്റെ പ്രസിഡന്റിന്റെ ഓഫീസ് മേധാവി ആന്‍ഡ്രി യെര്‍മാക് ടെലിവിഷന്‍ പറഞ്ഞു.ഉക്രൈയ്‌നിന്റെ സ്വാതന്ത്ര്യം, പ്രദേശിക സമഗ്രത, പരമാധികാരം എന്നിവയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.കരാറുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.ഇരുവശത്തുമുള്ള ഉന്നതതല ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കരാര്‍ തയ്യാറാക്കും.

സെലെന്‍സ്‌കിയും ഉദ്യോഗസ്ഥരും അടുത്ത ദിവസം തന്നെ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ ഉള്‍പ്പെട്ട യുഎസ് ഉദ്യോഗസ്ഥരെ കാണുമെന്ന് യെര്‍മാക് പറഞ്ഞു.സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച വളരെ വേഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.

error: Content is protected !!