head3
head1

അയര്‍ലണ്ടിന്റെ ഗര്‍ഭഛിദ്ര നിയമം അട്ടിമറിയായിരുന്നോ…?

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ഗര്‍ഭഛിദ്ര നിയമം അട്ടിമറിയായിരുന്നോ… അതെ എന്ന ഉത്തരവും അനുബന്ധമായി കുറെ ചോദ്യങ്ങളുമാണ് ‘Ireland’s Fall: The Abortion Deception’ എന്ന പുതിയ ഡോക്യുമെന്ററി നല്‍കുന്നത്.

സവിത ഹാലപ്പനവരുടെ ദാരുണമായ മരണം മുതല്‍ ജനഹിത പരിശോധനയും എട്ടാം ഭരണഘടനാ ഭേദഗതിയും വരെയുള്ള സംഭവഗതികളെല്ലാം നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി സമ്പന്ന വ്യവസായികള്‍ മെനഞ്ഞ തിരക്കഥയായിരുന്നുവെന്നാണ് ഡോക്യുമെന്ററിയിലൂടെ സ്ഥാപിക്കുന്നത്.

അപ്രതീക്ഷിതമായി സംഭവിച്ച ഒരു സ്ത്രീയുടെ ദാരുണ മരണത്തെ ഫലപ്രദമായി ദുര്‍വിനിയോഗം ചെയ്ത് ഒരു രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ മാറ്റാന്‍ കഴിഞ്ഞുവെന്നത് അയര്‍ലണ്ടെന്ന മഹത്തായൊരു രാഷ്ട്രത്തിന്റെ മഹാവീഴ്ചയാണെന്ന് ഡോക്യുമെന്ററി സാക്ഷ്യപ്പെടുത്തുന്നു.

അയര്‍ലണ്ടിന്റെ വലിയ വീഴ്ച

മനുഷ്യ ജീവന് എന്തിനെക്കാളും മൂല്യം കല്‍പ്പിച്ചിരുന്ന ഒരു രാജ്യത്തെയാണ് ഇത്തരത്തില്‍ മാറ്റാനായത്. സവിത ഹാലപ്പനവരുടെ മരണത്തെക്കുറിച്ച് എതിര്‍പക്ഷത്തെ വിദഗ്ദ്ധരുടെ അഭിപ്രായം തേടാന്‍ വാശിപിടിച്ച മാധ്യമങ്ങള്‍ പ്രോ-ലൈഫ് ഡോക്ടര്‍മാരെയും നഴ്സുമാരെയും നിശബ്ദരാക്കുകയായിരുന്നുവെന്ന് ഡോക്യുമെന്ററി പറയുന്നു. മറ്റ് പല രാജ്യങ്ങളില്‍ വിജയകരമായി പരീക്ഷിച്ച് വിജയിച്ച മാതൃക അയര്‍ലണ്ടിലും നടപ്പാക്കുകയായിരുന്നു ബിസിനസ്-ഫിനാന്‍സ് ലോബി. ഇതിന് പൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായി. രാഷ്ട്രീയ, മാധ്യമ, അമേരിക്കന്‍ കോടീശ്വരന്മാര്‍, ഗ്ലോബല്‍ എന്‍ജിഒകള്‍ എന്നിവ ഒത്തുചേര്‍ന്നാണ് ആ ലക്ഷ്യം നേടിയെടുത്തത്.

വീഴ്ചയ്ക്ക് പിന്നില്‍ കോടിക്കണക്കിന് യൂറോ

തെറ്റായ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചും മാധ്യമങ്ങളെ പ്രചാരകരാക്കിയുമുള്ള പുറത്തുനിന്നുള്ള ഏജന്‍സികളുടെ ഇടപെടല്‍ വോട്ടര്‍മാരെ നിര്‍ണായകമായി സ്വാധീനിച്ചു. ഗൂഗിളും ഫേയ്സ് ബുക്കുമുള്‍പ്പടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലന്മാരുടെ റോളും ഈ കുടില നീക്കത്തെ സ്വാധീനിച്ചു. ചക്ക് ഫീനി, ജോര്‍ജ് സോറോസ് തുടങ്ങിയ ശതകോടീശ്വരന്മാരില്‍ നിന്നും, യുഎസ് ഫൗണ്ടേഷനുകളില്‍ നിന്നും ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് കോടിക്കണക്കിന് യൂറോ അയര്‍ലണ്ടിലേയ്ക്കൊഴുകിയെത്തിയെന്ന് ‘അയര്‍ലണ്ടിന്റെ വീഴ്ച’ സമര്‍ഥിക്കുന്നു.

അതിലൂടെ ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്ത ഒരു രാജ്യം ആഗോള ശക്തികളുടെ ചതിക്കുഴിയായി മാറി. ഗൂഗിള്‍, ഫേയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നതിനെക്കുറിച്ചും ഡോക്യുമെന്ററി വെളിച്ചം വിതറുന്നുണ്ട്.

നിരപരാധികളെ കൊല്ലാനുള്ള അധികാരം ആരു തന്നു?

നിരപരാധികളെ കൊല്ലാനുള്ള ശിക്ഷ വിധിക്കാന്‍ ആര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന ചോദ്യത്തോടെയാണ് ഡോക്യുമെന്ററി തുടങ്ങുന്നത്. അവസാനിക്കുന്നതും മറ്റൊരു ചോദ്യത്തോടെതന്നെ. ഓരോ കുഞ്ഞിനെയും സമ്മാനമായി സ്വീകരിക്കുന്നവരോ പുതിയ ജീവനെ തിരസ്‌കരിക്കുന്നവരോ, ആരാണ് ഭൂമിയുടെ യഥാര്‍ഥ അവകാശികളാവുകയെന്ന ഈ ചോദ്യമാണ് ഡോക്യുമെന്ററി ഉന്നയിക്കുന്നത്.

മാധ്യമങ്ങള്‍ ഗര്‍ഭച്ഛിദ്രത്തിന്റെ യഥാര്‍ത്ഥ പ്രചാരകരായിരുന്നുവെന്ന് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. വോട്ടറുടെ വികാരങ്ങള്‍ വ്യക്തിപരമായ കഥകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവക്കു കഴിഞ്ഞു. അതിലൂടെ വലിയ സംവാദമുണ്ടാക്കാനും യഥാര്‍ത്ഥ പ്രശ്നത്തെ ഒഴിവാക്കാനും അവര്‍ക്ക് കഴിഞ്ഞു. അതിലൂടെ നിശ്ശബ്ദനും നിസ്സഹായനും പ്രതിരോധമില്ലാത്തവനുമായവനെ കൊന്നൊടുക്കാന്‍ അനുമതി കിട്ടി. എന്നാരുന്നാലും മരിച്ച കുഞ്ഞുങ്ങള്‍ കഥകളൊന്നും പറയുന്നില്ലെന്നതു കൊണ്ട് അത് ശരിയാണോയെന്ന് ഡോക്യുമെന്ററി ചോദിക്കുന്നു.

നമ്മളുടെ പര്യവേക്ഷണത്തിന്റെ അവസാനം, ഞങ്ങള്‍ ആരംഭിച്ച സ്ഥലത്ത് എത്തിച്ചേരുമെന്ന ടി എസ് എലിയറ്റിന്റെ നിരീക്ഷണം ഡോക്യുമെന്ററിയുടെ സമാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 30 വര്‍ഷമായി ജീവനുകള്‍ സംരക്ഷിക്കുന്നതിനായി നിലകൊണ്ട അയര്‍ലണ്ടിന്റെ അനുകമ്പയും നീതിബോധവും നമുക്ക് വീണ്ടെടുക്കാനാകുമോ എന്ന മറു ചോദ്യവും ഡോക്യുമെന്ററി ഉയര്‍ത്തുന്നു. ഏതായാലും ഒന്നുറപ്പിച്ചു പറയാം… അയര്‍ലണ്ടിന്റെ വീഴ്ചയുടെ ആഴവും പരപ്പും പൂര്‍ണ്ണമായും അനാവൃതം ചെയ്യുന്നതാണ് ഈ ഡോക്യുമെന്ററി.

പ്രചാരണം തുടരുന്നു

കഴിഞ്ഞ മാസം, വളരെ വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി ആര്‍ടിഇ പ്രക്ഷേപണം ചെയ്തിരുന്നു. ‘ദി എയ്ട്ത്ത്’ എന്നായിരുന്നു അതിന്റെ പേര്. ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയതിനെ ആഘോഷിക്കുന്നതായിരുന്നു ആ ഡോക്യുമെന്ററി. ഐറിഷ് നികുതിദായകന് – സ്‌ക്രീന്‍ അയര്‍ലണ്ട് വഴി – കുറഞ്ഞത് 150,000 യൂറോ ചെലവായി. ഈ സാധനം പ്രക്ഷേപണം ചെയ്യാനുള്ള അവകാശം ലഭിക്കുന്നതിന് നികുതി ദായകരുടെ എത്ര യൂറോ ചെലവഴിച്ചുവെന്ന് ആര്‍ടിഇ വെളിപ്പെടുത്തിയിട്ടില്ല. ഗര്‍ഭച്ഛിദ്ര പ്രചാരകരുടെ സത്യസന്ധതയില്ലായ്മ വെളിപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്ററി. അതില്‍ ബലാല്‍സംഗത്തിനിരയാകുന്നവരെയും ആവശ്യപ്പെടുന്നവരേയും മാത്രം കേന്ദ്രീകരിക്കാനാണ് ഇതിലൂടെ ഗര്‍ഭഛിദ്രവാദക്കാര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ അബോര്‍ഷന്‍ നിയമമാക്കുന്നതിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്താണെന്ന് വ്യക്തമാകുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.